ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ പ്രളയബാധിതര്‍ക്കായുള്ള കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപി പ്രതിഷേധം. വേദിയിൽ നിന്നും പ്രസംഗിക്കാനെഴുന്നേറ്റ പിണറായി വിജയന് നേരെ സ്വാമി ശരണം, അയ്യപ്പശരണം എന്ന് വിളിച്ച് ബിജെപിക്കാര്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. എന്നാൽ തന്റെ പതിവ് ശൈലിയിൽ മറുപടി നൽകി പിണറായി വിജയൻ പ്രസംഗം തുടർന്നു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
ഇതിപ്പോള്‍ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്. ഇക്കാലത്ത് എല്ലാവരും ശരണം വിളിക്കുന്നതല്ലേ.? ഇന്നലത്തെ യോഗത്തിലേക്ക് 190 പേരെ വിളിച്ചതില്‍ 170 പേരും പരിപാടിക്ക് എത്തിയിരുന്നു. അവരില്‍ പലരും സ്വാമി ശരണം എന്ന് പറഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങിയത്. ഇപ്പോള്‍ അതല്ല, നമ്മുടെ വിഷയം.’- ഇത്രയും പറഞ്ഞ ശേഷം മുഖ്യമന്ത്രി പ്രസംഗത്തിലേക്ക് കടക്കുകയായിരുന്നു.
ഇതിനിടെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ ചെങ്ങന്നൂരിലെ ചടങ്ങിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ചും പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക