കെ എസ് ആർ ടി സിയിലെ എംപാനൽ ജീവനക്കാരെ ഉടൻ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഇന്ന് മുതല്‍ ഒരു താത്കാലിക ജീവനക്കാരന് പോലും സര്‍വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്നും കര്‍ശനനിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
താത്കാലിക ജീവനക്കാര്‍ നല്കിയ പുനഃപരിശോധനാഹര്‍ജി പരിഗണിക്കാനും ഹൈക്കോടതി വിസമ്മതിച്ചു. വെറുതേ സമയം നീട്ടിക്കൊണ്ടുപോവുകയാണോ എന്നാണ് കോടതി കെഎസ്ആര്‍ടിസിയോട് ചോദിച്ചത്. പിഎസ്സി നിയമിച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ ഇനി നടപടി വൈകിയാല്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക