ശബരിമല ദർശനത്തിനായി ഞായറാഴ്ച ശബരിമലയിലെത്തി മടങ്ങിപ്പോയ നാല് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും മലകയറാൻ പോലീസ് അനുമതി. ട്രാന്സ്ജെന്ഡറുകള് എത്തിയാല്‍ സ്ത്രീകളാണെന്ന് തെറ്റിദ്ധരിക്കപ്പെടാനും പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഇവര്‍ക്ക് ഇന്നലെ പൊലീസ് അനുമതി നിഷേധിച്ചത്. ഇവര്‍ക്ക് ദര്‍ശനത്തിനു സുരക്ഷ നല്കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത വരുത്തുന്നതിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചിരുന്നു.
അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് ഇന്നലെ എരുമേലിയിലെത്തിയ ശേഷം മലകയറാതെ മടങ്ങിയത്. പൊലീസ് അനുമതി നല്കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു ശബരിമലയില്‍ എത്തുമെന്ന് ഇവര്‍ അറിയിച്ചു. ഇന്നു രാവിലെ ട്രാന്സ്ജെന്ഡറുകള് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അംഗം എഡിജിപി എ ഹേമചന്ദ്രനെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് ദര്‍ശനം നടത്താന്‍ തടസ്സമില്ലെന്ന് ഐ ജി മനോജ് എബ്രഹാം ഇവരെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക