ഹൈക്കോടതി വിധിയെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ 3861 താല്‍ക്കാലിക കണ്ടക്ടര്‍മാരെ കെ എസ് ആർ ടി സിയിൽ നിന്നും പിരിച്ചുവിട്ട സാഹചര്യത്തിൽ വിവിധ സർവീസുകൾ മുടങ്ങി. രാവിലെ എട്ടുമണിവരെയുള്ള കണക്കനുസരിച്ച് 200 ഓളം സർവീസുകളാണ് മുടങ്ങിയിട്ടുള്ളത്.
തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നായി മുപ്പതോളം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് ഇതിലേറെയും. അതേസമയം ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരി നിര്‍ദേശിച്ചിട്ടുണ്ട്.
കണ്ടക്ടര്മാരില്ലാത്തതോടെ മലബാര്‍ മേഖലയിലെ സര്‍വീസിനെയാണ് കാര്യമായി ബാധിച്ചത്. വയനാട്ടില്‍ ഒട്ടേറെ സര്‍വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. വയനാട്ടിലെ എം പാനല്‍ കണ്ടക്ടര്‍മാരില്‍ 281 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. കൊച്ചിയില്‍ പുലര്‍ച്ചെ മുതല്‍ ഓടേണ്ട 62 ല്‍ 24 ഓളം സര്‍വീസുകള്‍ മുടങ്ങി. തിരുകൊച്ചി സര്‍വീസുകളേയും ജനറല്‍ സര്‍വീസുകളേയുമാണ് ജീവനക്കാരില്ലാത്തത് ബാധിച്ചിരിക്കുന്നത്.
കാസര്ഗോടും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തല്‍മണ്ണയില്‍ അഞ്ചും കണ്ണൂരില്‍ എട്ടും വയനാട്ടില്‍ 26 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക