രാജ്യത്തെ ടെലികോം കമ്പനികൾക്ക് വന്‍ പിഴ ചുമത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഫോണ്‍ വിളികള്‍ തടസപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് 56 ലക്ഷം രൂപയാണ് ട്രായ് പിഴ ചുമത്തിയത്. പിഴയില്‍ ഒന്നാം സ്ഥാനത്തുള്ളത് ടാറ്റാ ടെലി സര്‍വീസാണ്.
22 ലക്ഷമാണ് ടാറ്റ പിഴയൊടുക്കേണ്ടത്. 2018ന്റെ ആദ്യ പാദത്തില്‍ 10 ലക്ഷവും, രണ്ടാം പാദത്തില്‍ 12 ലക്ഷവുമാണ് ഐഡിയയ്ക്ക് ഫോണ്‍ കോള്‍ മുറിഞ്ഞു പോകുന്നു എന്ന പരാതിയില്‍ പിഴ നല്‍കേണ്ടി വരിക.
ബിഎസ്എന്‍എല്ലും ഇത്തരത്തില്‍ രണ്ട് പാദങ്ങളിലായി രണ്ടും നാലും ലക്ഷം വീതം പിഴയടയ്ക്കണം. അതേസമയം മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് ഇക്കൊല്ലം ഫോണ്‍ വിളികള്‍ മുറിയുന്ന സംഭവത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് ട്രായ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക