കണ്ണൂർ: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾകെതിരെ 2007 ഇറക്കിയ മെയിന്റനൻസ് വെൽഫയർ ഓഫ് പേരന്റസ് ആന്റ് സീനിയർ ആക്ട് ഫലപ്രദമായി നടപ്പിലാക്കണമെന്നാവിശ്യപെട്ടാണ് ഇരിക്കൂർ സ്വദേശിയായ ഫാറൂഖിന്റെ ഒറ്റയാൾ പോരാട്ടം ആരംഭിച്ചത്. ഈ ആവിശ്യം ഉന്നയിച്ച് കണ്ണൂരിലെ മുൻ കലക്ടർ പി ബാലകിരണന് ഫാറൂഖ് നൽകിയ പരാതിയെ തുടർന്ന് 2015 ൽ കണ്ണൂരിലെ വൃദ്ധ സദനങ്ങളിൽ കഴിയുന്ന അന്തെവാസികളായവരുടെ മക്കളുടെ മേൽ വിലാസം കണ്ടത്തുന്നതിനായ് കലക്ടർ ഉത്തരവ് വിടുകയും ഇത് പ്രകാരം കണ്ണൂരിലെ വൃദ്ധ സദനങ്ങളിൽ നിന്ന് 60 ഓളം അന്തേവാസികളായവരെ ഉപാദികളൊടെ മക്കളെ ജില്ലാ ഭരണകൂടം ഏൽപ്പിക്കുകയുണ്ടായി.
വളരെ ഫലവത്തായ ഈ പദ്ധതി സംസ്ഥാനത്തെ മറ്റു ജില്ലകളിലും നടപ്പിലാക്കണമെന്നാവിശ്യമായി നിയമ പോരാട്ടം നടത്തുന്ന ഫാറൂഖ് സാമൂഹിക ക്ഷേമ നീതി വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർക്ക് നൽകിയ നിവേദനത്തിന്റെ പശ്ചാതലത്തിൽ സാമൂഹിക നീതി ക്ഷേമ വകുപ്പ് ഡയറക്ടർ ഉത്തരവ് ഇറക്കുകയായിരുന്നു.
ഇത് പ്രകാരം എല്ലാ ജില്ലാ സാമൂഹി നീതി ഓഫിസർക്കും ആ ർ ഡി ഒ ഓൾടെജ് ഭവൻ സുപ്രണ്ട് മാരൊടും അന്തേവാസികളുടെ ബന്ധുക്കളെ കണ്ടത്തി അവരെ ഏൽപ്പിക്കണമെന്നും പറയുന്നു. ഇതിന്ന് വഴങ്ങാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്. ഇരിക്കൂരിലെ പരേതനായ കയാകൂൽ അഹമ്മദ് കുട്ടിയുടെയും ഹലീമയുടെയും മകനാണ് ഇദ്ദേഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക