കൈകാലുകളില്‍ ആറു വിരലുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരലുകള്‍ അമ്മ മുറിച്ചുമാറ്റി. രക്തസ്രാവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. മധ്യപ്രദേശിലെ ഗോത്രഗ്രാമത്തിലാണ് ധാരുണ സംഭവം നടന്നത്. സുന്ദര്‍ദേവ് ഗ്രാമത്തില്‍ താരാഭായ് എന്ന സ്ത്രീയാണ് കുഞ്ഞിന്റെ നാലു വിരലുകള്‍ മുറിച്ചു മാറ്റിയത്.
മുറിച്ചു മാറ്റിയിടത്ത് ചാണകം തേച്ചു. തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ഇവര്‍ കുഴിച്ചിടുകും ചെയ്തു. കുട്ടി വിവാഹിതയാകുന്നതിന് അധികവിരലുകള്‍ തടസ്സമാകുമെന്ന് ഭയന്നാണ് അമ്മ ഇങ്ങനെ ചെയ്തെന്നാണ് പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക