തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. പരാജയപ്പെട്ടിടത്ത് വിജയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റിവ്യൂ ഹരജി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശ്രീധരന് പിള്ള പത്രകുറിപ്പില്‍ ആരോപിച്ചു.
സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം മുന്‍ രാജകുടുംബം പ്രതികരിച്ചു. രാവും പകലും ഉറക്കമിളച്ച് കാത്തിരിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതില്‍ വിശ്വാസമുണ്ടോയെന്നും ഭക്തകളായ യുവതികളെയൊന്നും തങ്ങള്‍ കണ്ടിട്ടില്ലെന്നും പന്തളം പ്രതിനിധി നാരായണ വര്‍മ പറഞ്ഞു. ഞങ്ങള്‍ എല്ലാം ഇവിടെ ഉണ്ടായിരുന്നു. ആരും അറിയാതെ ഇനി എങ്ങനെയെങ്കിലും വന്നോ എന്ന് അറിയില്ല. ഒരു പത്രക്കാരും ചാനലുകാരും റിപ്പോര്‍ട്ട് ചെയ്തില്ല. എല്ലാ മാധ്യമങ്ങളിലും രാവിലെ തൊട്ട് വൈകീട്ട് വരെ കമന്ററി കൊടുക്കാറുണ്ടല്ലോ. അവരാരും കണ്ടില്ലല്ലോ. ഇത് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഭഗവാന്റെ ശക്തിയില്‍ എല്ലാം ശരിയാവുമെന്നാണ് കരുതുന്നതെന്നും പന്തളം കുടുംബം പ്രതികരിച്ചു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നാണ് സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. വെര്‍ച്ചല്‍ ക്യൂവിന് വേണ്ടി സി പി എം അണികള്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച യുവതികളുടെ വിവരങ്ങളാണ് പിന്നറായി സര്‍ക്കാര്‍ സുപ്രീംകോടതി ചോദിക്കാതെ തന്നെ വലിഞ്ഞ് കയറി സത്യവാങ് മൂലം എന്ന പേരില്‍ നല്‍കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക