കണ്ണൂർ: പഴയങ്ങാടി മാടായിപ്പാറയിൽ റോഡ് നിർമാണത്തിനായി മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ജില്ലികളുടെ കൂനകൾ ഇനിയും നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. മാടായിക്കാവ് ക്ഷേത്രക്കുളത്തിന് തൊട്ടടുത്തായിട്ടാണ് ഏക്കറോളം സ്ഥലത്ത് ഇത്തരത്തിൽ കരിങ്കൽ ജില്ലികൾ ഇറക്കിയിട്ടുള്ളത്.
മടായിപാറയുടെ ജൈവവൈവിധ്യത്തെ ഇത്തരം പ്രവർത്തികൾ തകർക്കുമെന്നതിൽ സംശയമില്ല. അത്യധികം പരിസ്ഥിതി പ്രാധാന്യമുള്ള ഈ സ്ഥലത്താണ് ഇപ്പോൾ അഞ്ഞൂറോളം ലോഡ് കരിങ്കൽക്കൂനകളുള്ളത്.
സ്വകാര്യ നിർമാണക്കമ്പനി ടാർ മിക്സിങ് യൂണിറ്റ് തുടങ്ങി മിശ്രിതം വിവിധ റോഡുകൾക്ക് ഉപയോഗിക്കാനാണ് ഈ സ്ഥലം തിരഞ്ഞെടുത്തതെന്നാണ് ആക്ഷേപം. ഇതിന് ചിറക്കൽ ദേവസ്വത്തിന്റെയോ മാടായി പഞ്ചായത്തിന്റെയോ ജിയോളജിയുടെയോ അനുമതി ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക