അഞ്ചുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി പാർലമെന്റിലെത്തിയ വനിതാ എം പിക്ക് പ്രവേശനാനുമതി നിഷേധിച്ചു. ഡാനിഷ് പാർലമെന്റിലെ ഭരണകക്ഷി അംഗമായ അബില്ഗാര്ഡിനാണ് അഞ്ച് മാസം പ്രായമുള്ള തന്റെ പെൺകുഞ്ഞ് എസ്തറുമായി സഭയിലെത്തിയപ്പോൾ പ്രവേശനം നിഷേധിച്ചത്.
കുഞ്ഞുമായി സഭയിൽ പ്രവേശിക്കാൻ അനുമതിയില്ലെന്ന് സ്പീക്കർ അറിയിച്ചതിനെ തുടർന്ന് പുറത്തിറങ്ങി കുഞ്ഞിനെ സഹായിയുടെ കൈയിൽ ഏൽപ്പിച്ച ശേഷമാണ് ഇവർ പാർലമെൻറിലേക്ക് പ്രവേശിച്ചത്.
സ്ത്രീസൗഹാർദ്ദ രാഷ്ട്രമെന്ന പേരുകേട്ട ഡെൻമാർക്കിലുണ്ടായ ഈ സംഭവം എം പി തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന്റെ തുടർന്നാണ് ലോകം അറിഞ്ഞത്. കുഞ്ഞുമായി പ്രവേശിക്കാൻ നേരത്തെ അനുവാദം ചോദിച്ചിരുന്നില്ല എന്ന വിമർശനത്തിന് മുൻപ് മറ്റൊരു സഹപ്രവർത്തക കുഞ്ഞുമായി ഇരിക്കുന്നത് കണ്ടിട്ടുണ്ട് എന്നാണ് അബില്ഗാര്ഡ് മറുപടി നൽകിയത്.
താൻ ഇതുവരെ കുഞ്ഞുമായി സഭയിൽ എത്തിയിട്ടില്ല. കുഞ്ഞിന്റെ അച്ഛനാണ് അവളെ സ്ഥിരമായി നോക്കുന്നത്. അദ്ദേഹത്തിന് മറ്റു തിരക്കുകൾ ഉള്ളതുകാരണമാണ് കുഞ്ഞുമായി ഇതുയതെന്നും അബില്ഗാര്ഡ് പറഞ്ഞു.
കാനഡയിലെ ആരോഗ്യമന്ത്രി പാർലമെന്റ് സമ്മേളനത്തിനിടയിൽ കുഞ്ഞിന് മുലയൂട്ടിയതും ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസ്സെംബ്ലിയിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി മൂന്നുമാസം പ്രായമായ കുഞ്ഞുമായി എത്തിയതുമെല്ലാം 2018 ൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക