തൊടുപുഴയില്‍ ഏഴു വയസ്സുകാരന് ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ മാതാവിനെതിരേയും പൊലീസ് കേസെടുക്കും. മര്‍ദിച്ചെന്ന വിവരം മറച്ചുവച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കുക. കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. തലച്ചോറില്‍ രക്തയോട്ടം കുറഞ്ഞ് മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്.
അതേസമയം, ഇളയകുട്ടിയുടെ സംരക്ഷണം ഇനിയും മാതാവിനെ ഏല്‍പ്പിക്കുന്നതില്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. കുട്ടിയെ മൃഗീയമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത അരുണ്‍ ആനന്ദിനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസും ചുമത്തിയിട്ടുണ്ട്. ഇളയകുട്ടിയെ ഇയാള്‍ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയിട്ടുള്ളതായി പരിശോധനകളില്‍ തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക