തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി പൊതുവേദിയിൽ നടത്തിയ പ്രസംഗം വിവാദമാകുന്നു. അധികാരത്തിലെത്തിയാൽ സ്വിസ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ച് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കും എന്ന പ്രസ്താവനയെ ചുറ്റിപ്പറ്റി സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ
‘എല്ലാവരും നോക്കിയിരിക്കുന്നത് പതിനഞ്ച് ലക്ഷം രൂപ ഇപ്പോള്‍ വരുമെന്നാണ്. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്. ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് മുഴുവന്‍ ആള്‍ക്കാരും എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം.’
‘പതിനഞ്ച് ലക്ഷം ഇപ്പോ വരും. ‘എന്താണ് പ്രധാനമന്ത്രി പറഞ്ഞത്? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ളവ. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെയ്യാന്‍ കഴിയില്ല. അവിടെ 1050 വര്‍ഷമായി. എന്ന് പറയുമ്ബോള്‍ ഏതൊക്കെ മഹാന്മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ട് ചെന്ന് അവിടെ കൂമ്ബാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍. ഇന്ത്യന്‍ പൗരന്മാര്ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത് എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ നടുവിലേക്ക് തണുത്തവെള്ളം ഒഴിച്ച് ചുരത്തി കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റ അര്‍ത്ഥം.’
‘ഇനി ഈ ഭാഷയിലെ സംസാരിക്കാന്‍ പറ്റൂ. ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ’എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. ഈ ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ അങ്ങനെ ഊള എന്ന് പറയുന്ന ഒരു സമൂഹത്തില്‍പെടാതിരിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ പോകുമ്ബോള്‍ ആ ചിന്ത വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ കൂടി വേദിയിലിരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക