ശശി തരൂരിന്റെ തുലാഭാരതിനിടെ ത്രാസ്സ് പൊട്ടിവീഴാൻ കാരണം കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്ന് ക്ഷേത്ര ഭാരവാഹി ആർ പി നായർ. പ്രവർത്തകരുടെ അശ്രദ്ധയും അമിതാവേശവുമാണ് അപകടം ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ പറഞ്ഞത് കേൾക്കാൻ പ്രവർത്തകർ കൂട്ടാക്കിയില്ലെന്നും അദ്ദേഹം പൊലീസിന് മൊഴി നൽകി. തമ്പാനൂർ ഗാന്ധാരി അമ്മന്‍ കോവിലില്‍ പഞ്ചസാരയില്‍ തുലാഭാരം നടത്തുന്നതിടയിലായിരുന്നു ത്രാസ് പൊട്ടി വീണ് ശശി തരൂരിന് അപകടമുണ്ടായത്. 300 കിലോ ഭാരം താങ്ങാന്‍ സാധിക്കുന്നതാണ് തുലാഭാര ത്രാസെന്നും മൊഴിയിലുണ്ട്.
50 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ തുലാഭാരത്തിനായി എത്തിയെന്നും. അവരുടെ അശ്രദ്ധയും അമിതാവേശവുമാണ് അപകടത്തിലെയ്ക്ക് എത്തിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ആര്.പി നായര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക