തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് തമിഴ്നാട് ആന്ധ്ര തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ വരും ദിസവങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകും. എട്ട് ജില്ലകളില്‍ യൊല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ശ്രീലങ്കയോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഫാനി ചുഴലിക്കാറ്റായി മാറി. 24 മണിക്കൂറിനുള്ളില്‍ തമിഴ്നാട് -ആന്ധ്ര തീരത്താകും ഫാനി നാശം വിതക്കുക. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാകും കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും.
29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും 30ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ‘യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. കടല്‍ അതീവ പ്രക്ഷുബ്ദമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരവും വിലക്കിയിട്ടുണ്ട്.
ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്ക് രാത്രിയാത്ര പാടില്ല. ജലാശയങ്ങളില്‍ ഇറങ്ങരുത്, മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത് തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക