തലശ്ശേരി കടൽപ്പാലം പൊട്ടി വീഴാറായ നിലയിലാണ്. എന്നാൽ പൊട്ടി വീഴാറായ പാലത്തിനു മുകളിലേക്ക് നൂറുക്കണക്കിന് സന്ദർശകരെത്തുന്നത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. പാലത്തിനു മുകളിലേക്ക് ആളുകൾ കടക്കുന്നത് നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല.പാലം ബലപ്പെടുത്തി ചരിത്ര സ്മാരകമാക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടുമില്ല. പാലത്തിന്റെ തൂണുകളെല്ലാം തുരുമ്പെടുത്ത നിലയിലാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് വയനാടൻ മലനിരകളെയും മൈസൂരിലെയും സുഗന്ധവ്യഞ്ജനങ്ങളെല്ലാം കടൽ കടത്തിയിരുന്നത് ഈ വഴിയാണ്.
പാലത്തിനു മുകളിലേക്ക് കയറുന്നത് വിലക്കി കളക്ടർ ഉത്തരവിടുകയും പാലത്തിലേക്ക് കടക്കുന്ന ഭാഗം സിമെന്റ് തേച്ചു അടയ്ക്കുകയും ചെയ്തുവെങ്കിലും നാട്ടുക്കാരത് ചവിട്ടി പൊളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക