രാജ്യത്തെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ നിന്നും മതസൗഹാർദത്തിന്റെ വിശേഷങ്ങൾ. പുണ്യമാസമായ റമദാനിൽ തിഹാർ ജയിലിലെ 150 ഹിന്ദു തടവുകാരാണ് മുസ്ലിം സഹോദരന്മാർക്കൊപ്പം നോമ്പുവ്രതമനുഷ്ഠിക്കുന്നത്.
മുസ്ലിം തടവുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മത സൗഹാര്‍ദ്ദത്തിന്റെ പുത്തന്‍ മാതൃകയാണ് ഹിന്ദുമത വിശ്വാസികളായ തടവുകാര്‍ കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്തായി വ്രതമെടുക്കുന്ന അമുസ്ലിം തടവുകാരുടെ എണ്ണം വര്‍ധിക്കുകയാണ് എന്നും അവര്‍ക്ക് വ്രതമെടുക്കാനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തിഹാര്‍ ജയിലില്‍ ആകെ 16665 തടവുകാരാണുള്ളത്. തടവുകാര്‍ കൂടുതലും ജയിലില്‍ എത്തിയ ശേഷം മത വിശ്വാസങ്ങളില്‍ എത്തിച്ചേരുന്നെന്നും മത സാഹോദര്യം കാത്ത് സൂക്ഷിക്കുന്നവര്‍ ആയി മാറുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക