പശ്ചിമബംഗാളിലെ ഒൻപത് ലോകസഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. നാളെ അവസാനിക്കേണ്ടിയിരുന്ന പ്രചാരണം സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഇന്ന് രാത്രി 10 മണിയോടെ അവസാനിപ്പിക്കുന്നത്.
ഞായറാഴ്ചയാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്നത്. ധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ടിടങ്ങളില്‍ റാലി നടത്തും.
ഭരണഘടനയുടെ 324-ാം വകുപ്പ് നല്കുന്ന അധികാരങ്ങളുപയോഗിച്ച് രാജ്യത്ത് ആദ്യമായാണ് പരസ്യ പ്രചാരണം നേരത്തേ അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടത് . അതേസമയം, ബിജെപിയുടെ താത്പര്യപ്രകാരമാണു ഇത്തരത്തിലുള്ള നടപടിയെടുത്തതെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക