ഡൽഹിയിലെ ഗുരുഗ്രാമിൽ പള്ളിയിൽ നിന്നും തിരികെ വരികയായിരുന്ന യുവാവിനെ ഒരുകൂട്ടം സാമൂഹിക ദ്രോഹികൾ ആക്രമിച്ചു. 25 കാരനായ മുഹമ്മദ് ബറാക്കത്ത് ആലം എന്ന ചെറുപ്പക്കാരനാണ് ഒരു കൂട്ടം ആളുകൾ തന്നെ ആക്രമിയ്ക്കുകയും ജയ്ശ്രീറാം എന്ന് നിർബന്ധിച്ചു പറയിപ്പിക്കുകയും ചെയ്തു എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം ബറാക്കത്ത് പള്ളിയിൽ നിന്നും മടങ്ങവേ ആയിരുന്നു സംഭവം. “ഞാന്‍ നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. അപ്പോള്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു ഈ പ്രദേശത്ത് തൊപ്പി ധരിക്കാൻ പാടുള്ളതല്ലെന്ന് . പക്ഷെ നമാസ് കഴിഞ്ഞു മടങ്ങുകയാണെന്ന പറഞ്ഞ് ആ ആവശ്യം ഞാൻ നിരസിച്ചു. പക്ഷെ അയാള്‍ എന്റെ തലയ്ക്കടിച്ച് തൊപ്പി വലിച്ചൂരുകയായിരുന്നു”. മുഹമ്മദ് ആലം പറയുന്നു.
“അതിന് ശേഷം ജയ്ശ്രീറാം എന്ന് പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇതും നിരസിച്ചതിനെത്തുടര്‍ന്ന് എന്നെ മര്‍ദ്ദിക്കുകയും കുര്‍ത്ത വലിച്ചൂരുകയുമായിരുന്നു”. സഹായത്തിനായി അപേക്ഷിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ബറാകാത്ത് പറയുന്നു.
കഴിഞ്ഞ ആഴ്ച മധ്യപ്രദേശില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് സ്ത്രീയുൾപ്പടെയുള്ള മൂന്ന് മുസ്ലിങ്ങളെ ആള്‍ക്കൂട്ടം നടുറോഡിലിട്ട് തല്ലി ചതച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക