യു പി യിലെ മുസാഫിർ നഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ കത്തിച്ചു. 14 വയസ്സുകാരിയായ പെൺകുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സഭവിച്ചതെന്നും ജീവനോടെയാണ് പെണ്‍കുട്ടിയെ കത്തിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സുഖമില്ലാത്ത ഭാര്യയെ കാണാന്‍ ഭാര്യയുടെ വീട്ടിലേക്ക് പോയ സമയത്താണ് ഈ ക്രൂര കൃത്യം നടന്നതെന്നും ആ സമയത്ത് പെണ്‍കുട്ടിയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കത്തിക്കുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. കൗമാരക്കാരിയായ പെണ്‍കുട്ടി ഇവരുടെ വീടിന് സമീപത്തുള്ള ഒരു ഇഷ്ടികച്ചൂളയില് ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഇതിന്റെ ഉടമയാണ് പീഡിപ്പിച്ചവരില്‍ ഒരാള്‍. ഒപ്പം കമ്പനിയുടെ അക്കൗണ്ടന്റ് എന്നിവരടക്കം ഏഴു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക