ഈ വര്‍ഷം ക്രിക്കറ്റ് ലോകകപ്പില്‍ ഭാഗ്യദേവത ആദ്യം തുണച്ചത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കിനെ. പന്ത് വിക്കറ്റില്‍ കൊണ്ടിട്ടും ബെയ്ല്‍സ് ഇളകാതിരുന്നതിനാലാണ് ഡികോക്ക് പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഐ.പി.എല്ലിലെ സ്ഥിരം കാഴ്ച ലോകകപ്പിലും ആവര്‍ത്തിക്കുകയായിരുന്നു.
ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആദില്‍ റഷീദ് എറിഞ്ഞ 11-ാം ഓവറിലായിരുന്നു സംഭവം. ലെഗ് സ്പിന്നര്‍ റഷീദിന്റെ ഗൂഗ്ലി മനസിലാക്കുന്നതില്‍ ഡികോക്കിന് പിഴച്ചു. സ്വീപ് ഷോട്ടിന് ശ്രമിച്ച ഡികോക്കിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റില്‍ കൊണ്ടു. സ്റ്റമ്പിലെയും ബെയ്ല്സിലെയും എല്‍.ഇ.ഡി ലൈറ്റ് തെളിയുകയും ചെയ്തു. പക്ഷേ ബെയ്ല്‍സ് വീണില്ല.
പന്ത് വിക്കറ്റില്‍ കൊണ്ടതുകണ്ട കീപ്പര്‍ ജോസ് ബട്ട്ലര്‍ അപ്പീല്‍ ചെയ്തെങ്കിലും ബെയ്ല്‍സ് വീഴാതിരുന്നതോടെ വിക്കറ്റ് അനുവദിച്ചില്ല. പന്ത് ബൗണ്ടറിയിലെത്തുകയും ചെയ്തു. എന്നാൽ ടെലിവിഷന്‍ റിവ്യൂകളില്‍ ബെയ്ല്‍സ് ഇളകിയത് വ്യക്തമായിരുന്നു.
മത്സരത്തില്‍ 74 പന്തുകള്‍ നേരിട്ട ഡികോക്ക് 68 റണ്‍സെടുത്താണ് പുറത്തായത്. മത്സരം ദക്ഷിണാഫ്രിക്ക 104 റണ്‍സിന് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക