ബിരുദപഠനം കഴിഞ്ഞയുടനെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ചെറുപ്രായത്തിൽ തന്നെ ഐ എ എസ് നേടുന്നവരെ വലിയ ബഹുമാനത്തോട് കൂടിയാണ് ഇന്ത്യൻ സമൂഹം പരിഗണിക്കുന്നത്. ഈ പരിഗണന തന്നെയാണ് അഭയ് മീണ എന്ന 20 കാരനെ സ്റ്റാറാക്കിയത്. ഐ ഐ ടി പ്രവേശന പരീക്ഷയും യു പി എസ് സി പരീക്ഷയും എങ്ങനെ വിജയിക്കാമെന്ന് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുന്ന പ്രചോദനാത്മക പ്രഭാഷകനായിരുന്നു അഭയ്. പോലീസുകാർക്കു വരെ അഭയ് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചിട്ടുണ്ട്. മൂന്നു നക്ഷത്രങ്ങൾ പതിപ്പിച്ച കാറിലായിരുന്നു അഭയ് യുടെ യാത്ര.
എന്നാൽ സത്യത്തിൽ പ്ലസ് ടു തോറ്റു പഠനം നിർത്തിയതായിരുന്നു അഭയ്. ഇത്ര ചെറുപ്പത്തിലേ ഐ പി എസ് ലഭിക്കുമോ എന്ന് ഒരാൾ സംശയം പ്രകടിപ്പിച്ചതോടെ അഭയ് അയാൾക്കുനേരെ തന്റെ ഐ ഡി കാർഡ് നീട്ടുകയായിരുന്നു. ഡൽഹി കേഡറിൽ ക്രൈം ബ്രാഞ്ച് എസ് പി ആണ് താൻ എന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ ഐ ഡി കാർഡിൽ ക്രൈം ബ്രാഞ്ച് എന്നതിൽ BRANCHE എന്നും CAPITAL എന്നതിന് പകരം CAPITOL എന്നുമാണ് എഴുതുയിരുന്നത്. ഇതോടെ വ്യാജനാണെന്ന് മനസ്സിലാക്കിയ ആൾ പോലീസിൽ പരാതി നല്കുകയായിരുന്നു.
അഭയ് മീണ തട്ടിപ്പുകാരനാണെന്ന് സ്ഥിതീകരിക്കാൻ പൊലീസിന് പിന്നെയും അന്വേഷണം നടത്തേണ്ടതായി വന്നു. ഇതിനായി മൂന്നു ഓഫീസർമാരെ നിയമിച്ചു. ഒരാൾ അഭയ് മീണ ദില്ലി കേഡറിലെ ഓഫീസർ തന്നെയാണോ എന്നന്വേഷിച്ചു. സമൂഹ മാധ്യമങ്ങളിൽ ഇയാൾ എങ്ങനെ പെരുമാറുന്നു എന്നന്വേഷിക്കാനായിരുന്നു മറ്റൊരാളെ നിയോഗിച്ചത്. അഭയ് മീണയുടെ വിദ്യാഭാസ യോഗ്യതകളടക്കമുള്ളവ പരിശോധിക്കാൻ മറ്റൊരു ഓഫീസറെയും നിയമിച്ചു. എല്ലാം വ്യാജമാണെന്ന് ബോധ്യമായതോടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക