മധുരയിലുണ്ടായ ബസ്സപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് കൊടുവായൂർ ദേശികളായ സരോജിനി(65) പൊട്ടമ്മാള്‍(68), നിഖില എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 11 പേരെ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊടുവായൂരിലെ കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ മധുരയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. മധുരയ്ക്ക് സമീപം സാത്തൂരിനടുത്ത് വച്ച് 9 പേര് സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കന്യാകുമാരി, രാമേശ്വരം, മധുര എന്നിവടങ്ങളിലേക്ക് വിനോദയാത്ര തിരിച്ചത്. മധുരയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക