വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിൽ ദുരൂഹതകളേറുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബാലുവിന്റെ അമ്മാവനും ഗുരുവുമായ വയലിനിസ്റ്റ് ബി ശശികുമാർ രംഗത്ത്. ബാലുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും വിവാഹജീവിതത്തിൽ ബാലു സന്തോഷവാനായിരുന്നില്ല എന്നും ശശികുമാർ പറയുന്നു. പോരാത്തതിന് ബാലു ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുന്ന സമയത്ത് ചില പേപ്പറുകളിൽ വിരലടയാളം പതിപ്പിക്കാനുള്ള ശ്രമം ഭാര്യാവീട്ടുകാർ നടത്തിയിരുന്നതായും ശശികുമാർ പറഞ്ഞു.
ശശികുമാറിന്റെ വാക്കുകൾ
” ബാലു ആശുപത്രിയിൽ കിടന്ന ശേഷമുള്ള എല്ലാ നീക്കങ്ങളും തികച്ചും സംശയാസ്പദമായിരുന്നു. ബാലു അബോധാവസ്ഥയിൽ ആശുപത്രിയിൽ തുടരുമ്പോൾ ബാലുവിന്റെ വിരലടയാളം ചില കടലാസുകളിൽ പതിപ്പിക്കാൻ സുഹൃത്തുക്കളും ഭാര്യാവീട്ടുകാരും നീക്കം നടത്തി. നഴ്സുമാർ ഇടപെട്ടാണ് ഈ നീക്കം പൊളിച്ചത്. ബാലു മരിച്ചു മൂന്നാം നാൾ വിചിത്രമായ ഒരാവശ്യവുമായി ഭാര്യാവീട്ടുകാർ എത്തി. അച്ഛനും വീട്ടുകാരും താമസിക്കുന്ന ബാലുവിന്റെ പേരിലുള്ള വീട് വിറ്റ് ആ തുക ഭാര്യയുടെ വീട്ടുകാരെ ഏൽപ്പിക്കണം എന്നതായിരുന്നു അത്.
ബാലു വിവാഹമോചനത്തിന് ആഗ്രഹിച്ചിരുന്നു. പലതവണ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. ബാലുവിന് സ്വർണ്ണക്കടത്തുമായി ബന്ധം കാണില്ല. എന്നാൽ സുഹൃത്താക്കളുടെ ചതി ബാലു തിരിച്ചറിഞ്ഞിട്ടുണ്ടാകും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക