തിരുവനതപുരം: ഇന്ന് രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍പ്രക്ഷുബ്ദമായി തുടരുകയാണ്. മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
കൂടാതെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ ഇന്‍സിഡന്റ് റെസ്പോണ്‍സ് സമിതി രൂപീകരിച്ചിട്ടണ്ട്.
കടലാക്രമണ ഭീതിയിലാണ് കാസര്‍കോട് ഉപ്പള മുസോടിയിലെ തീരദേശവാസികള്‍. ഇത്തവണ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 300 മീറ്ററോളം കര കടലെടുത്തു.പ്രദേശത്തെ നമസ്കാര പള്ളി ഭാഗികമായി ശക്തമായ തിരയില്‍ തകര്‍ന്നു .ഏഴ് കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് ഇന്ന് മഴക്ക് നേരിയ കുറവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക