സതാംപ്ടണ്:ലോകകപ്പിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് അടിപതറി. വിന്‍ഡീസ് ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് വിജയം നേടി.
ഇംഗ്ലണ്ടിനായി ജോ റൂട്ട് 94 പന്തില്‍ 100 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ബെന്‍ സ്റ്റോക്ക് 10 റണ്‍സുമായി പുറത്താകാതെ നിന്നു. 46 പന്തില്‍ 45 റണ്‍സ് എടുത്ത ജോണി ബെയര്‍സ്റ്റോ, 53 പന്തില്‍ 40 റണ്‍സ് എടുത്ത ക്രിസ് വോക്സ് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രണ്ട് റണ്‍ എടുത്ത ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ വിക്കറ്റാണ് വിൻഡീസിനെതിരെ ആദ്യം നഷ്ടമായത്. ഇംഗ്ലണ്ടിനായി 6.4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
9 ഓവറില്‍ 30 റണ്‍സ് വഴങ്ങി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് എടുത്തു. ജോ റൂട്ട് രണ്ട് വിക്കറ്റും ക്രിസ് വോക്സ്, പ്ലുംകെറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ രണ്ടാമത് എത്തി. ഏഴ് പോയിന്റുള്ള ന്യൂസീലാന്‍ഡാണ് ഒന്നാമത്. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി വിന്‍ഡീസ് ആറാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക