കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ പി.ജയരാജന്. എം.വി ഗോവിന്ദനുമായി അഭിപ്രായ ഭിന്നതയുണ്ടോ എന്ന ചോദ്യത്തോടും ജയരാജന് പ്രതികരിച്ചില്ല. താനിപ്പോള്‍ ലഹരി വിമുക്ത പരിപാടിയുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങളെ കാണുനതെന്നായിരുന്നു പ്രതികരണം. കൂടാതെ ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറഞ്ഞ് ഇരിക്കുന്ന കസേരയുടെ മഹത്വം കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വൈകിട്ട് നാല് മണിക്ക് ധര്‍മ്മശാലയില്‍ നടക്കുന്ന പാര്‍ട്ടിയുടെ വിശദീകരണ യോഗത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം ക്ഷണിച്ചു. മുന്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ താനിതുവരെ ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കും. ‘വൈകിട്ട് ധര്‍മ്മശാലയിലേക്ക് വരൂ, എല്ലാം വെളിപ്പെടുത്താം’ എന്നായിരുന്നു പറഞ്ഞത്.
പ്രവാസി വ്യവസായി സാജന്റെ സണ്വന്ഷന് സെന്ററിന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനു പിന്നില്‍ എം.വി ഗോവിന്ദനും ജയരാജനും തമ്മിലുള്ള വിഭാഗീയതയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. അനുമതിക്കു വേണ്ടി വ്യവസായി ജയരാജനെ സമീപിച്ചത് പി.കെ ശ്യാമളയെ പ്രകോപിപ്പിച്ചിരുന്നു.
അതിനിടെ, പി.കെ ശ്യാമളയ്ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ആന്തൂരില്‍ രാഷ്ട്രീയ തിരുത്തല്‍ അനിവാര്യമാണെന്ന നിലപാടാണ് സി.പി.എമ്മിന്. കൂടാതെ, ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലും നഗരസഭയുടെ നടപടിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക