ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചുള്ള കത്ത് രാഹുല്‍ ഗാന്ധിപുറത്ത് വിട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജിവിവരം അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ 2019 തെരഞ്ഞെടുപ്പിലെ പരാജയത്തിന് താന്‍ ഉത്തരവാദിയാണെന്ന് അദ്ദേഹം കുറിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് എനിക്ക് അംഗീകാരമാണ്. രാജ്യത്തോടും എന്‍െറ പാര്‍ട്ടിയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു -രാഹുല്‍ വ്യക്തമാക്കി. പുതിയ പ്രസിഡന്റിനെ കാലതാമസമില്ലാതെ കോണ്‍ഗ്രസ് തെരഞ്ഞെടുക്കണമെന്നും നേരത്തെ തന്നെ രാജിവച്ചതിനാല്‍ ഈ പ്രക്രിയയുടെ ഭാഗമല്ലെന്നും അദ്ദേഹം നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പാര്‍ട്ടിയുടെ ഉന്നതാധികാരസമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ്കമ്മിറ്റി പുതിയ അധ്യക്ഷനെ തീരുമാനിക്കണം. താന്‍ ഈ പ്രക്രിയയില്‍ ഉണ്ടാകില്ലെന്നും ഇത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് രാഹുല്‍ പറയുന്നത്. പാര്‍ട്ടിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ വന്‍ വിജയത്തിന്െറപശ്ചാത്തലത്തില് കഴിഞ്ഞ മെയ് 25 നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ്സ്ഥാനം രാജിവെച്ച് കത്ത് കൈമാറിയത്. 543 അംഗ ലോക്സഭയില്‍ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. രാഹുലിനെ രാജിയില്‍ നിന്ന് പിന്തിരിപ്പാക്കാന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം സമ്മര്‍ദം ചെലുത്തിയിട്ടും ഫലം കണ്ടില്ല.
It is an honour for me to serve the Congress Party, whose values and ideals have served as the lifeblood of our beautiful nation.
I owe the country and my organisation a debt of tremendous gratitude and love.
Jai Hind 🇮🇳 pic.twitter.com/WWGYt5YG4V
— Rahul Gandhi (@RahulGandhi) July 3, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക