മദ്രാസ്: രാജീവ് ഗാന്ധി വധക്കേസില്‍ 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന് ഒരുമാസത്തെ പരോള്‍. മകള്‍ അരീത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ ആവശ്യപ്പെട്ട് നളിനി മദ്രാസ് ഹെക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
1991 മേയ് 21നാണ് എല്‍.ടി.ടി.ഇയുടെ ചാവേര്‍ സ്ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 16പേര്‍ക്ക് ജീവന് നഷ്ടമായ കേസില്‍ 41 പ്രതികളുണ്ടായിരുന്നു. അതില്‍ 26പേര്‍ക്കും 1998ല്‍ ടാഡ കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത വര്‍ഷം മുരുകന്,ശാന്തന്, പേരറിവാളന്,നളിനി മുതലായവരുടെ വധശിക്ഷ സുപ്രീകോടതി ശരിവച്ചു. പത്തൊൻപത് പേരെ വെറുതെവിടുകയും രവിചന്ദന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു.
സോണിയാ ഗാന്ധിയുടെ ഇടപെടലില്‍ 200തിലാണ് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. കഴിഞ്ഞ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി. ജയിലില്‍ വച്ചാണ് മകള്‍ അരീത്രയ്ക്ക് ജന്മം നല്‍കിയത്. അവളിപ്പോള്‍ ലണ്ടനിലാണ്. അറസ്റ്റിലായതിന് ശേഷം 2016ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയത്.
ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം കൂടുമ്പോൾ ഒരു മാസത്തെ പരോളിന് അവകാശമുണ്ട്. ജയില്‍ സൂപ്രണ്ടിന് പരോളിന് അപേക്ഷ നല്‍കിയെങ്കിലും അതില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍, കഴിഞ്ഞ 27 വര്‍ഷമായി തനിക്ക് അത് ലഭിച്ചിട്ടില്ലെന്ന് കാണിച്ചാണ് നളിനി ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക