രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ. രാജ്യത്ത് ഇന്ധന വില വര്‍ധനവ് ഉണ്ടാകുമെന്ന് നിർമല സീതാരാമൻ ബജറ്റിൽ പറഞ്ഞു. പെട്രോളിനും ഡീസലിനും ലിറ്ററിന് 1 രൂപ അധിക സെസ് ഈടാക്കുന്നതോടൊപ്പം, 1 രൂപ എക്സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചു. ഇതോടെ പെട്രോളിനും ഡീസലിനും 2 രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകും.
കൂടാതെ ചെറുകിട വ്യാപാരികള്‍ക്കു പെന്ഷന് പദ്ധതി ലഭ്യമാകും. മൂന്നുകോടി വ്യാപാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് രണ്ടു ശതമാനം ജിഎസ്ടി നികുതി ഇളവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പരസ്പരവിശ്വാസ്യത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം കൂട്ടും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായമേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കുന്നതായിരിക്കും. കൂടാതെ അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കും കൂടാതെ ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും.
റെയില്‍വേയില്‍ വികസനത്തിനായി പിപിപി മോഡല്‍ നടപ്പാക്കും. എഫ്ഡിഐ പരിധി ഉയര്‍ത്തും. ഇന്‍ഷുറന്‍സ്, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രധാന മേഖലകളില്‍ വിദേശനിക്ഷേപപരിധി ഉയര്‍ത്തിയും റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയും എയര്‍ ഇന്ത്യയടക്കം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ചു.
കൂടാതെ ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും. നികുതിദായകര്‍ക്ക് നന്ദിയെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ വായ്പയെടുക്കുന്നവര്‍ക്ക് നികുതിയിളവ് ലഭിക്കുന്നതാകും. കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇത് സഹായകരമാകും.
2025നകം 1.25 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കും, ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് ലഭ്യമാകും. ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത വിപുലീകരിക്കും. എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വീട്, മാതൃകാ വാടക നിയമം കൊണ്ടുവരും. 1.95 കോടി വീടുകള്‍ നിര്‍മിക്കുമെന്നും വ്യക്തമാക്കി.
കൂടാതെ ഓഹരി വിറ്റഴിക്കല്‍ ഊര്‍ജിതമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 105000 കോടി രൂപ നേടും. 20 രൂപയുടേത് ഉള്‍പ്പടെ പുതിയ നാണയങ്ങള്‍ ഉടന്‍ വരുമെന്നും മന്ത്രി അറിയിച്ചു.
ഗതഗതമേഖലയില് വന്‍ കുതിപ്പ് ഒരുക്കും, വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഗംഗാ നദിയിലൂടെ ജലയാത്ര ഊര്‍ജിതമാക്കും, ചരക്ക് നീക്കത്തിനും ശ്രമം. കൂടാതെ ചെറുനഗരങ്ങളെ വിമാനമാര്‍ഗം ബന്ധിപ്പിക്കാന്‍ ഉഡാന്‍ , പദ്ധതിറോഡ്, റെയില്‍, ജല മാര്‍ഗങ്ങള്‍ വഴി ചരക്ക് നീക്ക ഇടനാഴികള്‍ എന്നിവയും പദ്ധതിയിലുണ്ട്.
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം. ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും.
കൂടാതെ സ്വര്‍ണത്തിന്റെ വിലകൂടുമെന്നും സ്വര്‍ണവും വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവയാണ് കൂട്ടിയത്. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്തില്‍ നിന്ന് പന്ത്രണ്ടര ശതമാനമാക്കി ഉയർത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക