ലാഹോര്‍: പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ മരിച്ചു. നൂറുല്‍ ഹുസൈന് (55) ആണ് മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട നൂറുല്‍ പരിചരണം ലഭിക്കാതെയാണ് മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
330 കിലാ ഭാരമായിരിന്നു നൂറുല്‍ ഹുസൈന്. ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സിദ്ദീഖാബാദ് സ്വദേശിയാണ് നൂറുല്‍ ഹുസൈന്. ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി ഇയാളെ പാക് സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ലാഹോറില്‍ എത്തിക്കുകയായിരുന്നു. ജൂണ്‍ 28 ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.ഈ സമയത്ത് ആശുപത്രിയിൽ ആക്രമം ഉണ്ടായി.
ഈ സമയത്ത് നൂറുല്‍ ഹുസൈന് ഐ.സി.യുവിൽ തനിച്ചായി. തുടർന്ന് ചികിത്സകിട്ടാതെ മരണത്തിന് കീഴടങ്ങി.
ആശുപത്രിയില്‍ അക്രമം നടത്തിയവര്‍ ഐ.സി.യുവിലെ ചില്ലുകളും വെന്റിലേറ്ററുകളും തകര്‍ക്കുകയും ഡോക്ടര്‍മാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ സ്വന്തം ജീവന് രക്ഷിക്കാന്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ ഐ.സി.യുവില്‍ രോഗികള്‍ തനിച്ചാവുകയായിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക