ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ വിധി നിർണിയിച്ച് സൂപ്പർ ഓവർ. ചരിത്രത്തില്‍ ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസാണ് നേടിയത്. ന്യൂസീലൻഡ് ആറ് പന്തിൽ 15 റൺസെടുത്തെങ്കിലും സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തതിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. അവസാന പന്തിലേയ്ക്ക് നീണ്ട ഫൈനലിൽ ന്യൂസീലൻഡിനെ ഒരൊറ്റ വിക്കറ്റിന് കീഴ്പ്പെടുത്തിയാണ് ഇംഗ്ലണ്ട് പുതിയ ലോക ചാമ്പ്യനായത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 241 റൺസാണ് നേടിയത്. ജയിക്കാൻ 242 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അവസാന പന്തിലാണ് ജയം സ്വന്തമാക്കിയത്.
നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 24്1 റൺസാണ് നേടിയത്. ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. അവസാന പന്തിലാണ് അവർക്ക് അവസാന വിക്കറ്റ് നഷ്ടമായത്.അവസാന ഓവറിൽ ജയിക്കാൻ ഇംഗ്ലണ്ടിന് 15 റൺസായിരുന്നു വേണ്ടിയിരുന്നത്. ട്രെൻഡ് ബോൾട്ടായിരുന്നു ബൗളർ. ഇംഗ്ലണ്ടിനെ ജയിപ്പിക്കാൻ സ്ട്രൈക്കറായി ബെൻ സ്റ്റോക്സും. ആദ്യ രണ്ടു പന്തുകളിൽ റണ്ണെടുക്കാൻ കഴിയാതിരുന്ന സ്റ്റോക്സ് മൂന്നാംമത്തെയും നാലാമത്തെയും പന്തുകളിൽ നേട്ടമുണ്ടാക്കി. ഇതോടെ ഇംഗ്ലണ്ടിന് ജയിക്കാൻ മൂന്ന് പന്തിൽ നിന്ന് രണ്ട് റൺസായി. എന്നാൽ, ഓവറിലെ അഞ്ചാം പന്തിൽ ആദിൽ റഷീദ് റണ്ണൗട്ടായി. ഇതോടെ ഒരു വിക്കറ്റ് മാത്രം കൈയിലുള്ള ഇംഗ്ലണ്ടിന് അവസാന പന്തിൽ നിന്ന് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ്. വീണ്ടും ബോൾട്ടിനെ സ്റ്റോക്സ് നേരിട്ടു. ഇതോടെ രണ്ടാം റൺ എടുക്കുന്നതിനിടെ മാർക്ക് വുഡ് റണ്ണൗട്ടായി. ഇതോടെ മത്സരം ടൈയായി.
50 ഓവറില്‍ ന്യൂസീലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55 റണ്‍സെടുത്ത നിക്കോള്‍സിനും 47 റണ്‍സ് നേടിയ ലാഥത്തിനും ഒഴികെ കിവീസ് ബാറ്റിങ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. ലോഡ്സിലെ പിച്ചില്‍ റണ്‍ കണ്ടെത്താന്‍ വിഷമിച്ച ന്യൂസീലന്‍ഡിന് അവസാന ഓവറുകളില്‍ പോലും ബൗണ്ടറി നേടാനായില്ല.10 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റിന്റെ ബൗളിങ്ങായിരുന്നു നിര്‍ണായകം. ക്രിസ് വോക്സ് ഒമ്പത് ഓവറില്‍ 37 റണ്‍സ് നല്കി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 29 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍ ആദ്യം പുറത്തായി. കിവീസ് നിരയിൽ സാന്റ്നറും ബോള്‍ട്ടും പുറത്താകാതെ നിന്നു.
https://www.facebook.com/realnewskeralaofficial/videos/2329191187398424/
പ്രതികരിക്കാൻ ഇവിടെ എഴുതുക