കൊല്ലം: അഞ്ചലില്‍ ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം. ഇതിനു പുറമെ 26 വര്‍ഷം പ്രത്യേകം തടവ് ശിക്ഷയും അനുഭവിക്കേണ്ടിവരും.
കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരീഭര്‍ത്താവായ രാജേഷിനാണ് കൊല്ലം പോക്സോ കോടതി ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തവും പ്രതേകം പ്രതേകം ആയിട്ടാണ് അനുഭവിക്കേണ്ടത്. തടവ്ശിക്ഷയ്ക്ക് പുറമെ മൂന്ന് ലക്ഷത്തി ഇരുപത്തിനായിരം രൂപ പിഴയും അടയ്ക്കണം എന്നും കോടതി ഉത്തരവിട്ടു.
അഞ്ചലില്‍ 2017 ഓഗസ്റ്റ് 27നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ട്യൂഷന് ക്ലാസ്സില്‍ പോയ കുട്ടി തിരിച്ചെത്തുന്നത് വരെ കാത്ത് നിന്ന പ്രതി കുട്ടിയേയും കൊണ്ട് കുളത്തൂപ്പുഴയിലെ ഒരു കുറ്റിക്കാട്ടില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിക്കുന്നത്. ഇക്കാര്യം വീട്ടില്‍ പറയുമെന്ന് പറഞ്ഞ കുട്ടിയെ രാജേഷ് കൊല്ലുകയായിരുന്നു. മരിച്ചശേഷവും ഇയാള്‍ കുട്ടിയുടെ മൃതദേഹത്തെ പീഡിപ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ മൃതദേഹം ആര് പി എല്‍ എസ്റ്റേറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുമായി ഇയാള്‍ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളുമാണ് രാജേഷിനെ കുടുക്കിയത്. പ്രതിക്കെതിരെ ബലാത്സംഘം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക