കൊലക്കേസില്‍ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ കോടതിയില്‍ നിന്നും ജയിലിലെത്തിക്കുന്നതിനിടയില്‍ മദ്യസത്കാരത്തിന് പൊലീസ് കൂട്ടുനിന്ന സംഭവം വിവാദമായിരിക്കുകയാണ്. മദ്യപിച്ച നിലയില്‍ ജയിലിലെത്തിച്ച പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ പ്രവേശിപ്പിക്കാനാവൂ എന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ശബരിമല സമരകാലത്ത് തന്നെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ ഒരു ചായ വാങ്ങി തന്ന കുറ്റത്തിന് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്ത സര്‍ക്കാര്‍ മദ്യസത്ക്കാരം നടത്തിയ പൊലീസുകാര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ നല്‍കുമെന്ന് പരിഹസിക്കുകയും ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ച് പിടിക്കാന്‍ സി.പി.എം ആരംഭിച്ച ഗൃഹസന്ദര്‍ശന പരിപാടിയെയും കെ.സുരേന്ദ്രന് നിശിതമായി വിമര്‍ശിക്കുന്നു. കോടിയേരി ബാലകൃഷ്ണന് വീടു കയറിയാലും ആയിരം വട്ടം പമ്ബയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കള്ളക്കേസ്സില് കുടുക്കി ജയിലിലടച്ചപ്പോള്‍ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്റു ചെയ്തത്. കൊലക്കേസ്സില്‍ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകള്‍ക്ക് മദ്യസല്‍ക്കാരം നടത്തിയ പൊലീസുകാര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ കൊടുക്കുമായിരിക്കും. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികള്‍ക്ക് പാര്‍ട്ടി സ്ഥാനക്കയറ്റം നല്‍കിയാണ് ആദരിച്ചത്. കോടിയേരി ബാലകൃഷ്ണന് വീടു കയറിയാലും ആയിരം വട്ടം പമ്ബയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരതേണ്ട. വീടു കയറുന്നതുകൊണ്ട് ദുര്‍മ്മേദസ്സ് കുറഞ്ഞു കിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബവിശേഷങ്ങള്‍ ചോദിക്കാന്‍ നില്‍ക്കേണ്ട. തിരിച്ചചോദിച്ചാല് പണി കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക