കാസർഗോഡ് നിന്നുള്ള പ്രണയ-വിരഹ കഥ പറഞ്ഞുള്ള ‘മങ്ങലോ’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. തനി കാസര്‍ഗോഡന്‍ ഭാഷയില്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജൂട്ടു ജുബൈരാണ്. നേരത്തെ എന്താക്കാന്, എന്താക്കാന് 2.0 എന്നീ റാപ്പ് ആല്‍ബങ്ങള്‍ ഒരുക്കിയ ജൂട്ടു ജുബൈറിന്റെ മൂന്നാമത്തെ ചെറു ചിത്രമാണ് ‘മങ്ങലോ’.
സംഗീതത്തിലൂടെ കഥ പറയുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ആദില്‍ ഹസ്സനാണ്. ആഷിഷ് ബേബിയുടെതാണ് എഡിറ്റിംഗ്. ഛായാഗ്രഹണം ഷഹസ്മാന് തോട്ടന്. കൗജി ഫിലിം ഹൗസിന്റെ ബാനറിൽ സഹീർ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദി ഡി കരമനയും ധന്യയുമാണ് ഷോര്‍ട്ട് ഫിലിമിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘കാസ്റോക്ക്’, ‘ഓളും ഞാനും’ എന്നീ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനാണ് ആദി ഡി കരമന.
പ്രതികരിക്കാൻ ഇവിടെ എഴുതുക