ഹജ്ജ് കര്‍മ്മം പൂർത്തിയാക്കി മടങ്ങവേ മക്കയിലെ അസീസിയയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ ഹാജിമാരടക്കം മൂന്ന് ഇന്തൃക്കാര്‍ മരിച്ചു . രണ്ട് മലയാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍നിന്നും, ജാര്ഖണ്ഡില്നിന്നുമുള്ള ഓരോ ഹാജിമാരും സൗദിയിലെ ദമ്മാമില്‍നിന്ന് ഹജജ് സേവനത്തിനെത്തിയ ഒരു കര്‍ണ്ണാടക സ്വദേശിയുമടക്കം മൂന്നുപേരാണ് മരിച്ചത്.
കൊയിലാണ്ടിയില്‍ നിന്നും ഹജ്ജ് കര്‍മ്മത്തിനെത്തിയ വനിതയ്ക്കും ജിദ്ദയില്‍നിന്നുള്ള കെ.എം.സി.സി ഹജ്ജ് വോളണ്ടിയറായ ഇക്ബാല്‍ മേലാറ്റൂര്‍ എന്നയാള്‍ക്കും പരിക്കേറ്റു. ഹജ്ജ് കര്‍മ്മം കഴിഞ്ഞ് അസീസിയയിലെ താമസ സ്ഥലത്തേക്ക് നടന്നുവന്ന ഹാജിമാര്‍ക്ക് വഴി പറഞ്ഞുകൊടുക്കവെയാണ് ഇക്ബാല്‍ അപകടത്തില്‍പ്പെട്ടത്.മറ്റുള്ളവര്‍ അസീസിയയിലെ താമസ സ്ഥലത്തേക്ക് ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങവേ ഹാജിമാരുമായി വന്ന ബസ്സ് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക