തിരുവനന്തപുരം: പ്രളയത്തെ നേരിടുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സഹായം നിഷേധിച്ചെന്ന വി മുരളീധരന്റെ പ്രസ്താവന തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചുവെന്നത് ശരിയാണെന്നും അദ്ദേഹം സംസാരിച്ചത് ഹിന്ദിയിലായത്കൊണ്ട് തനിക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇംഗ്ലീഷിലാണ് ഹിന്ദി മനസ്സിലാവില്ലെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനുശേഷം ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി. പിന്നീട് കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് തന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സംസാരിച്ചത്. ഇതില്‍ കേന്ദ്രമന്ത്രി മുരളീധരന് തെറ്റിദ്ധാരണയുണ്ടായത് എങ്ങനെയാണെന്ന് അറിയില്ലയെന്നും. കേന്ദ്രത്തിന്റെ സഹായം വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. മുന്‍പും കേന്ദ്രത്തില്‍ നിന്ന് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇപ്പോഴും സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക