വിയര്‍ട്ട് ജെറ്റ് എന്ന വിയറ്റ്നാം വിമാനക്കമ്പനി വാർത്തകളിൽ ഇടം പിടിച്ചത് ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുടെ സേവനങ്ങളാലാണ്. എന്നാൽ ഇത്തവണ ശ്രദ്ധയമായിരിക്കുന്നത് കമ്പനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങുന്നതിലൂടെയാണ്. വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റിയില്‍ നിന്നും ഹനോയില്‍ നിന്നും ഡൽഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളാണ് കമ്പനി തുടങ്ങുന്നത്.
ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28 വരെയുള്ള സര്‍വ്വീസുകള്‍ക്കായുള്ള ബുക്കിങ്ങാണ് കമ്പനി ആരംഭിച്ചത്. വിയറ്റ്നാമിലെ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോയാണ് ഈ വിമാന കമ്പനിക്ക് പിന്നില്‍. 2011 ല്‍ തുടങ്ങിയ ഈ വിമാന കമ്പനിയുടെ ബിക്കിനി ഷോ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കമ്പനിക്ക് ഇപ്പോള്‍ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും 385 ല്‍ അധികം സര്‍വ്വീസുകളുണ്ട്. എന്നാല്‍ ലൈംഗികത മുന്‍ നിര്‍ത്തിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ പേരില്‍ വിവാദങ്ങളിലും കമ്പനിപെട്ടിരുന്നു. ചൈനയില്‍ നിന്നുള്ള ഫുട് കളിക്കാര്‍ക്ക് വേണ്ടി വിമാനത്തിനുള്ളില്‍ ബിക്കിനി ഷോ നടത്തിയതിന് വിയറ്റ്നാം ഏവിയേഷന്‍ അതോറിറ്റി ബിക്കിനി എയര്‍ലൈന്‍സിന് പിഴ ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക