കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായി കോടതി കണ്ടെത്തിയ കെവിന് കേസില്‍ കുറ്റക്കാരായ 10 പേര്‍ക്ക് ശിക്ഷ ഇന്ന്. കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജി എസ് ജയചന്ദ്രനാണ് വിധി പ്രഖ്യാപിക്കുക.
ദുരഭിമാനക്കൊലയില്‍ പ്രത്യേക ശിക്ഷവിധിക്കാനാകില്ല. എങ്കിലും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കേണ്ടിവരും. ഇതോടൊപ്പം പ്രതികൾക്ക് വധശിക്ഷവരെ ലഭിക്കാവുന്ന രണ്ടു കുറ്റങ്ങള്‍ ഇവർ ചെയ്തതായി കോടതി ശരിവച്ചിട്ടുമുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതീയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്(ചിന്നു), മൂന്നാംപ്രതി ഇഷാന് ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്, ഏഴാംപ്രതി ഷിഫിന് സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്ബതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്, 12–ാംപ്രതി ടിറ്റു ജെറോം എന്നിവരാണ് കുറ്റക്കാര്‍.
2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യനായ കെവിന് മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.
എന്നാൽ കേസിൽ പ്രതികളെല്ലാവരും നിരപരാധികളാണെന്നും സാക്ഷി പറഞ്ഞ അയൽവാസി തങ്ങളെ ചതിച്ചതാണെന്നുമായിരുന്നു നീനുവിന്റെ പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞത്.
കെവിന്റെ വീട്ടുകാർ അനാവശ്യമായി തങ്ങളെ പ്രതികളായി കാണുകയാണ്. അങ്ങനെയാണ് ഈ കേസ് ഉണ്ടായത്. കെവിന്റെയും നീനുവിന്റെയും വിവാഹം നടത്തിക്കൊടുക്കാൻ തയ്യാറായിരുന്നു.
ഒരു മാസത്തിനുള്ളിൽ വിവാഹം നടത്താമെന്ന് ഉറപ്പും നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ നീനുവിന്റെ സഹോദരൻ കെവിനെ മരിക്കുന്നതിന് മുൻപോ ശേഷമോ കണ്ടിട്ടില്ല. സഹോദരനുൾപ്പെടെ എല്ലാവരും കേസിൽ നിരപരാധികളാണ്.നീനുവിന്റെ പിതാവ് ചാക്കോ മാധ്യമനകളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക