കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്റര്‍ പറത്താന്‍ വേണ്ടി ആള്‍മാറാട്ടം നടത്തി വ്യാജ ഇ-മെയില്‍ സന്ദേശമയച്ച സംഭവത്തില്‍ അന്വേഷണം. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന് വിംഗ് കമാന്‍ഡര്‍ (റിട്ട) ജെ.എസ് സഗ്വന് ആള്‍മാറാട്ടം നടത്തിയെന്നും ഇതിനായി വ്യാജരേഖകള്‍ ഉണ്ടാക്കിയെന്നുമുള്ള ആരോപണത്തിലാണ് ബി.എസ്.എഫ് എയര്‍ വിംഗ് അന്വേഷണം പ്രഖ്യാപിച്ചത്. ബി.എസ്.എഫിന് പുറമെ ഡല്‍ഹി പൊലീസും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
ജൂണ്‍ ജൂലായ് മാസത്തിലാണ് സംഭവം. അഭ്യന്തമന്ത്രി അമിത് ഷായ്ക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്റര്‍ നിയന്ത്രിക്കാന്‍ വിംഗ് കമാന്‍ഡര്‍ (റിട്ട) ജെ.എസ് സഗ്വന് അവസരം നല്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ എന്‍ജിനീയറിംഗ് കമ്ബനിയായ എല്‍ ആന്‍ഡ് ടി ക്ക് ലഭിച്ച ബി.എസ്.എഫ് എയര്‍ വിംഗിന്റെ ഇ മെയിലുകളാണ് സംശയത്തിന് ഇടയാക്കിയത്.
ജെ.എസ് സഗ്വന് മികച്ച പൈലറ്റാണെന്നും 4000 മണിക്കൂറിലധികം പറന്ന അനുഭവമുണ്ടെന്നുമായിരുന്നു അവകാശവാദം. ഉന്നത ശുപാര്‍ശയുടെ പുറത്ത് ഇക്കഴിഞ്ഞ ജൂലായില്‍ സഗ്വാന് ഹെലികോപ്റ്റര്‍ നിയന്ത്രിക്കാനുള്ള അവസരവും ലഭിച്ചു. ചെന്നൈ ഡല്‍ഹി, ഡല്‍ഹി മുംബൈ റൂട്ടിലായിരുന്നു സര്‍വീസ്.
ഇതിനിടെയായിരുന്നു എല്‍ആന്‍ഡ് ടി തങ്ങള്‍ക്ക് ലഭിച്ച ശുപാര്‍ശയെ കുറിച്ച് ബി.എസ്.എഫ് എയര്‍ വിംഗുമായി പങ്കുവെച്ചത്. എന്നാല്‍ അത്തരമൊരു ശിപാര്‍ശ നല്‍കിയിട്ടില്ലെന്നായിരുന്നു ബി.എസ്.എഫ് എയര്‍ വിംഗിന്റെ മറുപടി. ഇതിന് പുറമെ സഗ്വാന് കോപൈലറ്റ് അല്ലെന്നും, പൈലറ്റ് ഇന്‍ കമാന്‍ഡ് മാത്രമാണെന്നും വ്യക്തമാക്കി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സഗ്വാന് ബി.എസ്.എഫിന്റെ പേരില്‍ ശുപാര്‍ശ സമര്പ്പിച്ചതായിരുന്നെന്ന് കണ്ടെത്തിയത്. ഇ-മെയിലില്‍ നല്‍കിയിരുന്ന വെരിഫിക്കേഷണ്‍ നമ്പർ പോലും സ്വന്തമായിരുന്നെന്നും കണ്ടെത്തി. ഇതിന് പുറെമെ ഒരു വി.ഐ.പിയുമായുള്ള സര്‍വീസിന് ഒരു പൈലറ്റിന് കുറഞ്ഞത് 500 മണിക്കൂര്‍ വിമാനം പറത്തിയതിന്റെ പരിചയം ആവശ്യമാണ്.
ആഭ്യന്തരമന്ത്രിയെ പോലുള്ളവരാകുമ്ബോള് ഇത് 1000 മണിക്കൂറില്‍ കൂടുതലാണ്. എന്നാല്‍ ബി.എസ്.എഫിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥന് തന്റെ പ്രവൃത്തിപരിചയം തിരുത്തിയതായും റിപ്പോര്‍ട്ട് ചെയ്തു.
വിംഗ് കമാന്‍ഡര്‍ (റിട്ട) ജെ.എസ് സഗ്വനെതിരായ ആരോപണം ഗുരുതരമാണെന്ന് ബി.എസ്.എഫ് എഡിജി എസ്.എസ് ചഹര്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കും. കേസ് അന്വേഷണത്തില്‍ പൊലീസിന് എല്ലാ സഹകരണവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും നല്‍കാനായി ബി.എസ്.എഫിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സബ് ഇന്‍സ്പെക്ടര്‍ അനുജ് ശര്‍മ്മ പറഞ്ഞു. മെയില്‍ അയച്ച കമ്ബ്യൂട്ടറിലെ രേഖകളും കമ്ബൂട്ടര്‍ റൂമിലെ സി.സി.ടി.വി ദൃശ്യങ്ങളുമെല്ലാം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ബി.എസ്.എഫിന് നോട്ടീസ് നല്‍കിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക