ചെന്നൈ വടിവേലംപാളയത്ത് കഴിഞ്ഞ മുപ്പത് വര്‍ഷമായി ഒരു രൂപയ്ക്ക് ഇഡ്ഢലി വിറ്റാണ് കമലത്താള്‍ എന്ന എണ്‍പതുകാരി ജീവിക്കുന്നത്. അതിരാവിലെ മകനൊപ്പം പോയി പച്ചക്കറി വാങ്ങിയെത്തുന്ന കമലത്താള്‍ തേങ്ങയും മറ്റും അമ്മിയിലും ആട്ടുകല്ലിലുമായി അരച്ചെടുക്കും.
സാമ്പാറിനുള്ള കൂട്ടുകള്‍ തയ്യാറാക്കും. തലേന്ന് അരച്ചുവച്ച മാവെടുത്ത് ഇഡ്ഢലി ഉണ്ടാക്കും. ഒപ്പം വിളമ്പാന്‍ സാമ്പാറും അപ്പോഴേക്കും തയാറാക്കും ഇതുപോലെ ദിവസവും ആയിരം ഇഡ്ഢലിവരെ കമലത്താള്‍ ഉണ്ടാക്കുന്നുണ്ട് .
രാവിലെ ആറുമുതല്‍ വടിവേലപ്പാളയത്തെ കമലത്താളിന്റെ വീട്ടിൽ തിരക്കുതുടങ്ങും. ആവശ്യക്കാര്‍ ക്ഷമയോടെ കാത്ത് നിന്ന്മ തിയാവോളം കഴിക്കും. വയറും മനസ്സും നിറഞ്ഞ് മടങ്ങും.
താൻ എങ്ങനെയാണ് ഇഡ്ഢലി ബിസിനസ്സിലേക്ക് കടന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമലത്താള്‍. ”കര്‍ഷകകുടുംബത്തിൽ ജനിച്ച കമലത്താള്‍ വീട്ടിലെ എല്ലാവരും കൃഷിയിടത്തിലേക്ക് പോകുമ്പോള്‍ ഒറ്റക്കായിരുന്നു. ഈസമയം ഇഡ്ഢലി ഉണ്ടാക്കി വില്ക്കാന് ആരംഭിച്ചു. കൂട്ടുകുടുംബത്തില്‍ ജനിച്ചതിനാല്‍ ഒരുപാടുപേര്‍ക്ക് ആഹാരമുണ്ടാക്കുന്നത് തനിക്ക് ശ്രമകരമായി തോന്നിയിട്ടേയില്ല.
ആറ് കിലോ അരിയും ഉഴുന്നും അരച്ചെടുക്കാന്‍ നാല് മണിക്കൂറെടുക്കും. വൈകീട്ടുതന്നെ മാവ് അരച്ചുവയ്ക്കും. ശുദ്ധമായ മാവ് മാത്രമേ ദിവസവും ഉപയോഗിക്കാറുള്ളുവെന്നും കമലത്താള്‍ പറയുന്നു. ഉച്ചവരെ കമലത്താളിന്റെ വീട്ടില്‍ ഇഡ്ഢലി വില്‍പ്പനയുണ്ടാകും. ആലിലയിലോ തേക്കിന്റെ ഇലയിലോ ആണ് ഭക്ഷണം നല്‍കുക. 10 വര്‍ഷം മുമ്പ് 50 പൈസയായിരുന്നു ഒരു ഇഡ്ഢലിയുടെ വില. പിന്നീടത് ഒരു രൂപയാക്കുകയായിരുന്നു. 200 രൂപവരെയാണ് കമലത്താളിന് ഒരു ദിവസം ലഭിക്കുന്ന ലാഭം.
പക്ഷെ ഇഡ്ഢലിയുടെ വിലകൂട്ടാന്‍ ഉദ്ദേശിച്ചിട്ടില്ല ഈ മുത്തശ്ശി. ആളുകള്‍ ആവശ്യപ്പെട്ട് ഉഴുന്നുവട കൂടി ഇഡ്ഢലിക്കൊപ്പം നല്‍കുന്നുണ്ടിപ്പോള്‍. ഇതിന് 2.50 രൂപയാണ് വില. ”മക്കളും കൊച്ചുമക്കളും ഇത് നിര്‍ത്താനും ആരോഗ്യം ശ്രദ്ധിക്കാനും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആളുകള്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതാണ് തന്റെ സന്തോഷമെന്നും അതെനിക്ക് അവസാനിപിപ്കാകാനാവില്ലെന്നുമാണ് കമലത്താളിന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക