കോട്ടയം: ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപ് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്റെ കത്ത് ഹാജരാക്കിയില്ലെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന് ഉപവരണാധികാരിയുടെ അറിയിപ്പ്.
എന്നാല്‍ അവസാന നിമിഷവും തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് ജോസഫിന്റെ പ്രതികരണം. മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ ജോസഫുമായി ചര്‍ച്ച നടത്തിയെങ്കിലും ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ജോസ് ടോം സ്വതന്ത്രനായി മത്സരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കില്‍ പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്ബോള്‍ എന്നീ ചിഹ്നങ്ങളാണ് ജോസ് ടോം നല്‍കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എന്ന നിലയില്‍ ഒന്നും സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ രണ്ടും പത്രികകളും ജോസ് ടോം സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി.ജെ.ജോസഫ് പ്രചാരണത്തിനിറങ്ങുമെന്ന് ജോസഫിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജോസ്.കെ.മാണി വിഭാഗമാണ് കാര്യങ്ങള്‍ വഷളാക്കിയെന്നാണ് ജോസഫ് അനുകൂലികള്‍ ആരോപിക്കുന്നത്.
ജോസ്.കെ.മാണിയും നിഷയും ഒഴികെ ആരും സ്ഥാനാര്ത്ഥിയായിക്കോട്ടെ എന്നായിരുന്നു പി.ജെ.ജോസഫിന്റെ നിലപാട്. മാണിയുടെ സീറ്രായതിനാല് പാലാ അവര്‍ തന്നെ എടുത്തോട്ടെ എന്നായിരുന്നു ജോസഫ് പറഞ്ഞിരുന്നത്. സ്ഥാനാര്‍ത്ഥി മാണി ഗ്രൂപ്പ് നിറുത്തും ചിഹ്നം തങ്ങള്‍ നല്‍കും എന്നതായിരുന്നു നിലപാട്.
എന്നാല്‍ മാണിവിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായ ജോസ് ടോം തന്നെയാണ് ചിഹ്നം വേണ്ടെന്ന് പറഞ്ഞത്. അതോടെ ഇനി ചിഹ്നംകൊടക്കുന്ന പ്രശ്നമില്ലെന്നും ജോസഫ് വിഭാഗം നിലപാടെടുത്തു.
ഇതോടെ ഗ്രൂപ്പ് പോര് മുറുകുമെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ഘട്ടത്തിൽ ഇതെങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയവും മുന്നണിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക