ഹൈകോടതി ജഡ്ജിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കണ്ടനാട് പള്ളി തര്‍ക്ക കേസിലാണ് ഹൈക്കോടതി ജഡ്ജിനും സംസ്ഥാന ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.
യാക്കോബായ ഓര്‍ത്തഡോക്സ് സഭ കേസില്‍ സുപ്രീംകോടതി വിധി മറികടക്കുന്ന തരത്തില്‍ ഉത്തരവ് നല്‍കിയതിനാണ് വിമര്‍ശനം.
സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കാന്‍ എന്ത് അധികാരം ആണ് ജഡ്ജിന് ഉള്ളത്. ഇത് എന്ത് ജുഡീഷ്യല്‍ സംസ്കാരം ആണെന്നും കോടതി ചോദിച്ചു.
ഹൈക്കോടതി ജഡ്ജ് ഹരിപ്രസാദ് ആരാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും അരുണ്‍ മിശ്ര വ്യക്തമാക്കി.
കണ്ടനാട് പള്ളിയില്‍ യാക്കോബായ സഭക്കാര്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക