പാലാ: പാലാ നിയമസഭ ഉപ തിരഞ്ഞെടുപ്പ് പ്രചാരണ പരിപടികള്‍ക്ക് ഇന്ന് അവസാനിക്കും.
പതിവില്‍നിന്നും മാറി ഇത്തവണ ഒരു ദിവസം മുന്‍പേ പരസ്യ പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. നാളെ ശ്രീനാരായണ ഗുരു സമാധി ദിവസം ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താന്‍ മുന്നണികള്‍ തീരുമാനിച്ചത്.
പാലാ നഗരത്തിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുക്കുന്ന കൊട്ടിക്കലാശം നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഇന്ന് മൂന്ന് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തില്‍ പ്രചാരണത്തിലാണ്.
കോണ്‍ഗ്രസ് സ്ഥാനാര്ഥിയ്ക്കുവേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളും പ്രചാരണത്തിലാണ്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി വി. മുരളീധരനടക്കം സംസ്ഥാനത്ത മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു.
മാണി സാർ ഇല്ലാത്ത പാലായിലെ തിരഞ്ഞെടുപ്പിൽ ഇനി ആര് വെന്നിക്കൊടി പാറിക്കുമെന്നതാണ്അറിയാനുള്ളത്. സെപ്റ്റംബര്‍ 23നാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ്. 27-ന് വോട്ടെണ്ണല്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക