വയലിൻ കൊണ്ട് മായാജാലം തീർത്ത അനശ്വര പ്രതിഭ ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു.
വര്‍ഷം സെപ്റ്റംബര്‍ 2 ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പള്ളിപ്പുറം ജംഗ്ഷന് സമീപം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ബാലയുടെ മകള്‍ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
ബാലഭാസ്കര്‍, ഭാര്യ ലക്ഷ്മി മകള്‍ തേജസ്വിനി ബാല ഡ്രൈവര്‍ അര്ജുന് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഏക മകള്‍ തേജസ്വനി ബാലയ്ക്ക് വേണ്ടി തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പോയി മടങ്ങവെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
അപകടം നടന്ന് ഒരു വര്‍ഷം തികയാറാകുമ്പോഴും കേസന്വേഷണത്തില്‍ എങ്ങുമെത്താതെ നിൽക്കുന്നു. സിആര്‍പിഎഫ് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച അപകടത്തില്‍ ബാലഭാസ്കറിന്റെ ഏക മകള്‍ തേജസ്വിനി മരിച്ചു.
ഗുരുതരമായി പരുക്കേറ്റ ബാലയെയും ഭാര്യ ലക്ഷ്മിയെയും അര്‍ജുനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബാല ഓക്ടോബര്‍ രണ്ടിന് കലാലോകത്തോടും ജീവിതത്തോടും യാത്ര പറഞ്ഞു.
അപകട മരണമാണ് സംഭവിച്ചതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നത് .
അതേ സമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛന് നല്കിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക