തായ്ലാൻഡിന് പിറകെ പ്ലാസ്റ്റിക് റാപ്പറുകൾക്ക് പകരം വാഴയില ഉപയോഗ്യമാക്കി വിയറ്റ്നാമും ലോകമാതൃകയാവുന്നു.ചിയാങ്മായ് എന്ന സ്ഥലത്തെ റിംപിങ് സൂപ്പർ മാർക്കറ്റ് ആണ് ഈ പരിസ്ഥിതി സൗഹൃദ ആശയവുമായി മുന്നോട്ടേക്ക് വന്നത്.ഈ പുത്തൻ ആശയം സാമൂഹിക മാധ്യമങ്ങളിൽ വമ്പൻ കൈയ്യടി നേടിയതോടെ വിയറ്റ്നാമീസ് സൂപ്പർ മാർക്കറ്റിന്ടെ ശ്രദ്ധ ഇതിലേക്കു തിരിയുകയായിരുന്നു.
വിയറ്റ്നാമിലെ തന്നെ മറ്റുപല വൻ സൂപ്പർ മാർക്കറ്റ് ശൃംഖലകളും ഈ ആശയം ഇരുകയ്യും നീട്ടി സ്വീകരിച്ചത് പ്രതീക്ഷാജനകമാണ്.നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പലരും ഉപയോഗിക്കുന്നതെങ്കിലും രാജ്യവ്യാപകമായി വാഴയിലയെ പകരക്കാരനാകാൻ ഒരുങ്ങുകയാണ് വിയറ്റ്നാം. ജനങ്ങളിൽ നിന്നും വളരെ സ്വാഗതാർഹമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം കടലിൽ തള്ളുന്ന ലോക രാജ്യങ്ങളിൽ നാലാമതാണ് വിയറ്റ്നാം. ഇന്ത്യ ഇതിൽ പന്ത്രണ്ടാം സ്ഥാനത്തുനിൽക്കുന്നു. ചൈനയാണ് ഒന്നാംസ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക