കൊച്ചി മെട്രോ റെയിൽ യാഥാർഥ്യമാകുന്നതിനു പിന്നാലെ വാട്ടർ മെട്രോയും യാഥാർഥ്യമാകുന്നു. പദ്ധതിക്ക് പാരിസ്ഥിതിക തീരദേശ പരിപാലന നിയമ അനുമതി ലഭിച്ചു.
78 കിലോമീറ്ററിലായി 747 കോടി രൂപയുടെ പദ്ധതിയാണ് വാട്ടര്‍ മെട്രോ. 15 ജലപാതകളിൽ 38 സ്റ്റേഷനുകൾ ഉള്ള പദ്ധതി യാഥാർഥ്യമാവുന്നതോടെ കൊച്ചിയുടെ ഉപനഗരപ്രദേശമാകെ ബന്ധിപ്പിക്കപ്പെടും.
കെഎംആർഎൽ ആണ് ജലമെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യർഡ് ആണ് നിർമിക്കുന്നത്. അതുകൊണ്ട് തന്നെ തന്നെ പൂർണ്ണമായും കൊച്ചിയുടെ സ്വന്തം സ്വപ്ന പദ്ധതിയാണിത്.
വളരുന്ന കൊച്ചിയുടെ ഗതാഗത സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദവും ജനസൗഹാര്‍ദവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റെം സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സൈക്കിൾ മുതൽ വിമാനം വരെ കൊച്ചിയുടെ പൊതുഗതാഗതത്തിന്റെ ഭാഗമാകുന്ന വിപുലമായ പദ്ധതിയാണ് ഇത്.
വാട്ടര്‍ മെട്രോ കൂടി ഈ സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ ലോകത്ത് തന്നെ ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിത്തില്‍ ജലമാര്‍ഗവും ഉപയോഗിക്കുന്ന ചുരുക്കം നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും ഇടം പിടിക്കും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ പിണറായി സർക്കാരിന്റെ വികസനനേട്ടങ്ങളിൽ മറ്റൊരു പൊൻതൂവൽകൂടിയാകും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക