മാർക്ക് ദാന വിവാദത്തിൽ എംജി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ അരവിന്ദ് കുമാറിനെ കെഎസ്യു പ്രവർത്തകർ തടഞ്ഞുവച്ചു. പ്രവർത്തകർ ക്യാമ്പസിനകത്ത് കയറുകയും കവാടത്തിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. ഇതോടെ അരവിന്ദ് കുമാഫിന് ഓഫീസിനുള്ളിൽ പ്രവേശിക്കാനായില്ല.
മറ്റൊരു വഴിയിലൂടെയാണ് പിവിസിയെ ഓഫീസിനുള്ളിൽ പ്രവേശിപ്പിച്ചത്. പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോതമംഗലം എഞ്ചിനീയറിംഗ് കോളജിലെ ഒരു വിദ്യാർത്ഥിക്ക് മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് കൂട്ടി നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് പിന്നാലെ ബിടെക് കോഴ്സിൽ ഏതെങ്കിലും ഒരു വിഷയത്തിന് ഒന്ന് മുതൽ അഞ്ചുവരെ മാർക്ക് കുറവുണ്ടെങ്കിൽ മോഡറേഷൻ നൽകാമെന്ന് എം ജി സർവകലാശാല വൈസ് ചാൻസലർ ഡോ സാബു തോമസ് തന്നെ വ്യക്തമാക്കിയിരുന്നു. മോഡറേഷൻ നൽകാനുള്ള തീരുമാനം എടുത്തത് സിൻഡിക്കേറ്റാണെന്നും സർക്കാരിനോ മന്ത്രിക്കോ അതിൽ ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക