മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളും കോഴിക്കോട് സ്വദേശികളുമായ സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
നിഷ്പക്ഷ അന്വേഷണം നടത്തി ആവശ്യമായി നടപടി സ്വീകരിക്കും. ഇപ്പോള്‍ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രമെന്നും ഡി.ജി.പി അറിയിച്ചു.
എല്ലാ തെളിവുകളും പരിശോധിച്ച ശേഷം യു.എ.പി.എ നിലനിര്‍ത്തണോ എന്ന് തീരുമാനിക്കുമെന്നും ഡി.ജി.പി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അതിനിടെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക