മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിട്ടുണ്ട്.
മഹാരാഷ്ട്ര പൂനെ സ്വദേശിയായ യാസ്മിനാണ് മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. രാജ്യത്തെ മുഴുവൻ മുസ്ലിം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് യാസ്മിൻ ആവശ്യപ്പെട്ടു. തുല്യത അടക്കം ഭരണഘടനാ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടണമെന്നാണ് ആവശ്യം.
പുരുഷന്മാരെ പോലെത്തന്നെ പള്ളികളിൽ പ്രധാന വാതിലിലൂടെ കടക്കാനും പ്രാർത്ഥന നടത്താനും സ്ത്രീകൾക്ക് അവകാശമുണ്ട്. സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമായ നടപടിയാണ്. ഇത് ലിംഗവിവേചനമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രസർക്കാരും ദേശീയ വനിതാ കമ്മീഷനും ദേശീയ വഖഫ് കൗൺസിലും മുസ്ലിം വ്യക്തിനിയമ ബോർഡും നിലപാട് വ്യക്തമാക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു.
ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളും കരുതൽതടങ്കലും ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യഹർജികളും ഇന്ന് സുപ്രിം കോടതി പരിഗണനയിൽ. നിയന്ത്രണങ്ങൾ എന്ന് വരെ തുടരുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക