രാജ്യം കാത്തിരിക്കുന്ന വിധിപ്രസ്താവങ്ങള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും. അദ്ദേഹത്തിന്റ അവസാന പ്രവര്‍ത്തി ദിവസമാണ് ഇന്ന്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യത്തെതും, ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസ്സുമായിരുന്നു രഞ്ജന്‍ ഗൊഗൊയി.
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത് കോടതി നടപടികള്‍ നിര്‍ത്തിവച്ച് പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി.
അസം സ്വദേശിയായ ഗൊഗൊയി 1954-ലാണ് ജനിച്ചത്. 2001-ല്‍ അദ്ദേഹം ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതമായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു.
2011-ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തിന് സുപ്രിംകോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിച്ചു. 2018 ഒക്ടോബര്‍ മൂന്നിനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക